Sunday, 20 July 2014

ക്ഷമാപണം


പ്രതിഷ്ഠയെന്നെ കേട്ടില്ലെന്നുചൊല്ലി


ഞാന്‍


താഴികക്കുടത്തിന്നു കല്ലെറിഞ്ഞു


ദീപസ്തംഭത്തിനെന്തിനിത്ര വെട്ടമേന്നോതി


ഞാന്‍


ദ്വീപിലേകാറ്റിന് പണംകൊടുത്തു.


കോണിന്‍ന്‍റെ മുനയോടിച്ചു വട്ടമാക്കമെന്നു


വ്യാമൊഹിച്ചു ഞാന്‍


വെറും വട്ടപൂജ്യമായ് മടങ്ങി.


 

മണ്ണാങ്കട്ടയും കരിയിലയും


മണ്ണാങ്കട്ടയും കരിയിലയും പരസ്പരം


പ്രണയിച്ചിരുന്നു


അതുകൊണ്ടാകാം ഒട്ടും ഉറപ്പിലാത്ത


യാത്രയ്ക്ക്


അവര്‍ മുതിര്‍ന്നത്


ഒരാള്‍ക്ക് മറ്റൊരാളെ സംരക്ഷിക്കാന്‍ കഴിയുന്നത്ര


ദൂരം


അവര്‍ ഒന്നിച്ചു സഞ്ചരിച്ചു


യാത്ര നിലച്ചത് അതിനുമപ്പുറത്തുള്ള വഴിയ്ക്ക്


അവരെ വേണ്ടാത്തതുകൊണ്ടാകാം


മറ്റുചിലപ്പോള്‍ അര്‍ഹിക്കുന്നതില്മപ്പുറം


അവര്‍ ആഗ്രഹിച്ചിരിക്കണം


ഗ്രീക്ക് പുരാണങ്ങളിലെ നായകരെപോലെ


ദൈവം അവര്കിടയില്‍


നേരിട്ടു ഭേദഗതികള്‍


വരുത്തിയിരിക്കണം


പ്രമാണങ്ങള്‍ ഏതുതന്നെയായാലും


മണ്ണാങ്കട്ടയും കരിയിലയും പരസ്പരം


                                                   പ്രണയിച്ചിരിക്കണം.